Thursday, December 08, 2011

കര്‍ഷക സംരക്ഷണ സേന

ജാതി, മത, കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ലിംഗ, ഭാഷ, പ്രായ, തൊഴില്‍ വ്യത്യാസങ്ങളില്ലാതെ കര്‍ഷകരോടൊപ്പം ഈ ഗ്രൂപ്പില്‍ അംഗമാകാം. പൂജ്യം ചെലവില്‍ പരസ്പര സഹകരണത്തിലൂടെ നമുക്കൊരു കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിക്കാം. കൃഷിപ്പണി അറിയാത്തവരെ നമുക്ക് കൃഷി പഠിപ്പിക്കാം. വിത്തും വളവും അദ്ധ്വാനവും പരസ്പരം പങ്കുവെയ്ക്കാം. നമ്മുടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് നമുക്ക് വില നിശ്ചയിക്കാം. അപ്രകാരം നമുക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു കര്‍ഷകനും കടക്കെണിമൂലം ആത്മഹത്യ ചെയ്യേണ്ടി വരില്ല. കാര്‍ഷികാവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പകള്‍ നമുക്കൊഴിവാക്കാം. അവരവരുടെ ആരോഗ്യത്തിനനുസരിച്ചുള്ള കൃഷിപ്പണി ചെയ്ത് കൂട്ടായ്മ ശക്തിപ്പെടുത്താം. നിത്യോപയോഗസാധന വിലവര്‍ദ്ധനയുടെ പേരില്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡി.എ വര്‍ദ്ധനയും അതിനാനുപാതികമായി തൊഴിലാളിവേതനവും വര്‍ദ്ധിക്കുന്നു. ഭക്ഷ്യോത്പന്ന വില വര്‍ദ്ധനവിനെതിരേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശബ്ദമുയര്‍ത്തുന്നു. കര്‍ഷക സ്നേഹം വെറും കപട നാടകം. ഇതിനൊരന്ത്യം കൂടിയേ തീരൂ. Facebook ല്‍ Farmer's Protection Force ല്‍ നിങ്ങള്‍ക്കും അംഗമാകാം. സ്വന്തം കൃഷിഭൂമി ഇല്ലാത്തവര്‍ക്കും, മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ഇതില്‍ പങ്കാളികളാവാം. ഇതിലൂടെ ഗുണമേന്മയേറിയ പച്ചക്കറികളും മറ്റും കര്‍ഷകരില്‍ നിന്ന് നേരിട്ട് വിലയ്ക്ക് വാങ്ങാം. കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.

കൃഷി ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അനാവശ്യ രാസവളപ്രയോഗവും, കള കുമിള്‍ കീടനാശിനികളുടെ ഉപയോഗവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. അതിന്റെ പിണിത ഫലമായി മണ്ണിന്റെയും സസ്യലതാദികളുടെയും, പക്ഷിമൃഗാദികളുടെയും, മനുഷ്യന്റെയും ആരോഗ്യം നശിക്കുകയാണ്. ഉത്പാദനക്ഷമതകൂടിയ നമ്മുടെ തനത് വിത്തിനങ്ങള്‍ പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഉള്ളതെങ്കിലും നശിക്കാതിതിരിക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അന്തക വിത്തുകളായ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ നമ്മുടെ കൃഷിയിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചുകൂട. നമ്മുടെ മക്കളെയും ചെറുമക്കളെയും പഠനത്തോടും ഉദ്യോഗത്തോടുമൊപ്പം ടെറസ്, യാര്‍ഡ് കൃഷികളില്‍ പരിശീലനം നല്‍കണം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും നാം സംഘടിക്കണം. കര്‍ഷകര്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങളെ തടയുവാന്‍ നാം പ്രാപ്തരാകണം. കൂട്ടായ എയറോബിക് കമ്പോസ്റ്റിംഗിലൂടെ ചെലവില്ലാതെ ജൈവമാലിന്യ സംസ്കരണവും ജൈവ വള ലഭ്യതയും ഉറപ്പാക്കാം.

ഒരു ഗ്രാമത്തില്‍ ഇരുപത്തിയഞ്ച് കര്‍ഷകര്‍ സഹകരിച്ചാല്‍ത്തന്നെ വലിയൊരു മാറ്റത്തിന് വഴിയൊരുക്കാം. കര്‍ഷകരെ സഹായിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബാങ്കുകളും, കടാശ്വാസ കമ്മീഷനും, കേന്ദ്രത്തിന്റെ കോടികളുടെ വായ്പ എഴുതിത്തള്ളലും ഒന്നും കര്‍ഷകനെ രക്ഷിക്കില്ല. അത് ബാങ്കുകളെ മാത്രമേ രക്ഷിക്കൂ. നബാര്‍ഡിന്റെ സേവനവും വെറും പ്രഹസനമാണ്.
കൃഷിയെ രക്ഷിക്കാം കര്‍ഷകരെ രക്ഷിക്കാം. കര്‍ഷകര്‍ക്കെതിരെയുണ്ടാവുന്ന അനീതികളെ ഒറ്റക്കെട്ടായി നേരിടാം.

ഈ പോസ്റ്റ് അപൂര്‍ണമാണ്. നല്ല നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Wednesday, November 30, 2011

ശ്രീ പി. ഗോപാലന്‍ നായര്‍ അന്തരിച്ചു

എന്റെ സഹോദരീ ഭര്‍ത്താവ് ശ്രീ പി.ഗോപാലന്‍ നായര്‍ (87) (റിട്ട. കമ്പ്യൂട്ടര്‍, ഗവണ്മെന്റ് പ്രസ്, തിരുവനന്തപുരം) ഇന്ന് (01-12-2011) രാവിലെ കോസ്മോ പൊളിറ്റന്‍ ഹോസ്പിറ്റലില്‍ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. ഭാര്യ (എന്റെ സഹോദരി) സി. സരോജിനി അമ്മ (റിട്ട. ടീച്ചര്‍ എ.എം.എച്ച്.എസ്.എസ്, തിരുമല) മക്കള്‍ പരേതനായ ജി. അജിത് കുമാര്‍ (മുന്‍ യൂണിവേഴ്സല്‍ എമ്പയര്‍ ഗ്രൂപ് - വൈസ് പ്രസിഡന്റ്), ജി. പത്മകുമാര്‍ (ജി.എം, വണ്‍ വ്യൂ സിസ്റ്റംസ്, ടെക്നോപാര്‍ക്ക് തിരുവനന്തപുരം), മരുമക്കള്‍ ബിന്ദു (ഹയര്‍ സെക്കന്‍ഡറി അധ്യാപിക, ന്യൂ ഡല്‍ഹി), ഡോ.കെ.പി.ബീന (ഗവ. എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം), ചെറുമക്കള്‍ അഖിലേഷ് (Madras), നവനീത (St. Thomas School) എന്നിവരും ആണ്. ഇന്ന് മൊബൈല്‍ മോര്‍ച്ചറിയില്‍ കുളത്തൂര്‍ ഗവണ്മെന്‍റ്റ് എഞ്ജിനീയറിംഗ് കോളേജിന്‌ സമീപം മണ്‍വിള, പരുത്തിക്കുന്ന് ലൈനില്‍ "വൃന്ദാവന്‍ വീട്ടില്‍" വയ്ക്കുന്നതും നാളെ 9.30  ന് ശവസംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കുന്നതുമാണ്‌.
Phone: 0471 2594594

Wednesday, October 19, 2011

കരമനയാര്‍ മലിനമാകുന്നു; കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണി

മലയിന്‍കീഴ്: ജില്ലയിലെ ഏഴ് കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ കരമനയാറില്‍ മാലിന്യനിക്ഷേപം വര്‍ധിക്കുന്നു. മീനമ്പള്ളി തോട്ടിലൂടെ വിളപ്പില്‍ശാല ചവര്‍കേന്ദ്രത്തില്‍ നിന്നുവരുന്ന മലിനജലത്തിനു പുറമേ ഓടകളിലൂടെയും വലിച്ചെറിയുന്ന മാലിന്യങ്ങളിലൂടെയും കരമനയാറ്റില്‍ നിത്യവും മാലിന്യമെത്തുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളത്തിനുപയോഗിക്കുന്ന ഏഴ് പദ്ധതികളാണ് കരമനയാറിലുള്ളത്. ഇതില്‍ മൈലമൂട് വട്ടത്തിന്‍പാറ ജലസംഭരണിയില്‍ നിന്നാണ് പി.ടി.പി. നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യം മൈലമൂട് ഭാഗത്താണ് ആറ്റില്‍ ചേരുന്നത്. അവിടത്തെ ജലത്തില്‍ അനുവദനീയമായതിലുമധികം മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ദീര്‍ഘനാളായി തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റൊന്ന് വെള്ളൈക്കടവിലുള്ള പമ്പിങ് സ്റ്റേഷനാണ്. വിളപ്പില്‍ പഞ്ചായത്തിലേക്കാണ് ഇവിടെ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നത്. കുണ്ടമണ്‍കടവില്‍ നിന്ന് പി.ടി.പി. നഗര്‍, മലമുകള്‍, വലിയവിള, തിരുമല ഭാഗത്ത് ജലവിതരണം നടത്തുന്നു. ഈ ഭാഗത്ത് ആറിന്റെ അടിത്തട്ട് നിരീക്ഷിച്ചാല്‍ കറുത്ത പാട പടര്‍ന്നിരിക്കുന്നതുകാണാം. മങ്കാട്ടുകടവില്‍ നിന്നാണ് വിളവൂര്‍ക്കല്‍ പഞ്ചായത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പാറാമല പമ്പിങ്‌സ്റ്റേഷനില്‍ നിന്നാണ് തൃക്കണ്ണാപുരം, കുന്നപ്പുഴ, മുടവന്‍മുകള്‍ പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്നത്. കരമനയാറ്റില്‍ തൃക്കണ്ണാപുരത്ത് സംഭരിക്കുന്ന വെള്ളം പുന്നയ്ക്കാമുകള്‍, പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നു. ചൂഴാറ്റുകോട്ടയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് മലയം, ചൂഴാറ്റുകോട്ട, പാമാംകോട്, മൂക്കുന്നിമല റഡാര്‍‌സ്റ്റേഷന്‍, നേമം പ്രദേശങ്ങളില്‍ വിതരണത്തിനുപയോഗിക്കുന്നത്.

ഈ ഏഴ് ജലവിതരണ പദ്ധതികളും നദിയുടെ ഏതാനും കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ് വരുന്നത്. അതിനാല്‍ മാലിന്യവ്യാപനം വേഗത്തില്‍ സാധ്യമാകുന്നു. മങ്കാട്ടുകടവ്, തൃക്കണ്ണാപുരം ഭാഗത്ത് ഹോട്ടലിലെയും ഇറച്ചിക്കടകളിലെയും മാലിന്യം വാഹനങ്ങളിലെത്തി ആറ്റില്‍ തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡരികിലെ വീടുകളില്‍ നിന്നുള്ള മലിനജലം റോഡിലെ ഓടയിലേക്കാണ് ഒഴുക്കിവിടുന്നത്. കുണ്ടമണ്‍കടവിലുള്‍പ്പെടെ പല സ്ഥലത്തും ഓട തുറക്കുന്നതും ആറ്റിലേക്കാണ്. കേരളത്തില്‍ അത്യന്തം മലിനീകരണ ഭീഷണി നേരിടുന്ന പ്രധാന ജലസ്രോതസ്സായി കരമനയാര്‍ മാറിയെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങളും സൂചിപ്പിക്കുന്നത്.

Courtesy: Mathrubhumi

Tuesday, October 18, 2011

തണ്ടപ്പേര് മാറ്റിക്കിട്ടാന്‍ കാലതാമസം

Registered Ack Due

From:
Ms. P. Jalajakumari
D/o Padmavathy Amma
Sree Raghav, Perukavu
Peyad - PO, Thiruvananthapuram
Pin - 695573

To:
The Additional Tahsildar
Thaluk Office, Neyyattinkara
Thiruvananthapuram

Subject: Pending file No. K-4-34976/10 – My application to effect mutation of my property obtained in partition. – dated 4 november 2009.

Dear Sir:

I had applied for a change of Thandapper for 02 hectre 53 are 25 Sq metre of land in Block No.3 in Sy. Numbers 162/4 (2 Hectre, 15 Are 05 Sq Metre), (169/9 19 Are, 12 Sq Metre), 169/10 (19 Are, 04 Sq Metre) in Vilavoorkal village, Neyyattinkara Taluk on 4-11-2009.
I obtained the property vide Document number 1198 of 1971 of Malayinkil Sub-registrar’s Office. The copy of the document is appended to this letter.
There was a mistake in the Area of re-survey and hence a paraspara kaimatta adharam was made as document No. 2411 of 2000. A copy of the same is appended to this letter for ease of reference.
Both these documents were submitted along with my application.
A request was made at the Survey adalat to expedite the process and the file no. was JSA – 2625/09. A special sanction of the Survey Director was obtained and submitted on 25/1/2010.
The Taluk Surveyor Mr. Hemachandran had surveyed the property on January 2010 and the sketch has been prepared. As I understand, the file No. K-4-34976/10 of the K-Section, Additional Tahsildar, Neyyattinkara is still pending.
In short, the application has been pending for the last 2 years. The Director of Surveys and land records vide her order dated 28/9/2011 Vide letter number CA.Sy.No 30/2011 had directed that action be taken within 2 weeks. This has not happened. Instead, it seems, with the idea of delaying the matter and circumventing the order of the Director of Surveys, the Head Draftsman got the survey report edited to put in mistakes and then has forwarded the same back to the Surveyor for "correction". I fail to understand how the mistake was "discovered" after almost 2 years! Was the file gathering dust for 2 years and suddenly took life when there was an order of the Director of Surveys and mistakes incorporated? The applicant should not be penalised for mistakes of staff, deliberate or otherwise. If such mistakes happen, the person responsible should be checked for competence and appropriately dealt with.
It is requested that the authorities check the speed of disposal of applications made AFTER my application was made. This is a matter that should lead to appropriate departmental action AFTER disposal of my application.
The survey was conducted in January 2010.
I would humbly request your good self to effect the mutation that has been pending for the last 3 years and help me.

Yours faithfully,
Place: Trivandrum
Date : 15-10-2011

(P. Jalajakumari)



Copy to
1. Smt. K.B. Valsalakumari I.A.S
Director of Survey and Land Records
Vazhuthacaud, Trivandrum


2. Shri. M. Chandrasekharan Nair
Joint Director of Survey (I/C)
Collectorate, Thiruvananthapuram

3. The District Colletor
Collectorate, Kudapanakunnu, Trivandrum


To Read More>>>>>

Monday, July 04, 2011

ആക്ഷേപങ്ങളും അഭിപ്രായങ്ങളും

വില്ലേജ് ഓഫീസുകളിലെ അഴിമതിയെ ന്യായീകരിക്കുന്നില്ല

വില്ലേജ് ഓഫീസുകള്‍ അഴിമതി മുക്തമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളേയും കേരളലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ സംസ്ഥാനത്തെ 168 വില്ലേജ് ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് റെയിഡ് സംബന്ധിച്ച് മാതൃഭൂമിയുടെ മുഖപ്രസംഗത്തെയും പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുന്നു. വിജിലന്‍സുകാര്‍ അഴിമതി കണ്ടെത്തിയെന്ന മട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പക്ഷെ, ശരിയല്ല.
വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്‍ സര്‍ക്കുലര്‍ തയ്യാറാക്കി മുഴുവന്‍ റവന്യൂ ഓഫീസുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍, ഫിബ്രുവരി 21-ന് ഇറക്കിയ ഈ സര്‍ക്കുലര്‍ സംസ്ഥാനത്തെ ഭൂരിഭാഗം റവന്യൂ ഓഫീസുകളിലും ലഭിച്ചില്ല എന്നതാണ് വസ്തുത. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടുമൊരു റയിഡിന് വിജിലന്‍സ് ഇറങ്ങിയത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം കയ്യിലുള്ള പണം എത്രയാണെന്ന് ഒരു പുസ്തകത്തില്‍ കുറിച്ചു വെയ്ക്കണമെന്നും കൈപ്പറ്റ് രസീതുള്‍പ്പെടെ രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്നുമൊക്കെ നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം കൈയിലുള്ള പണം ഓഫീസില്‍ വന്നയുടനെ അതിനുള്ള രജിസ്റ്ററില്‍ കുറിക്കണമെന്നത് ഒരാള്‍ പാലിക്കേണ്ട നടപടിക്രമമാണ്. ഈ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ പല വില്ലേജ് ജീവനക്കാര്‍ക്കും വീഴ്ച പറ്റി എന്നത് നേരാണ്. ഇത്തരം ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന തുക പിടിച്ചെടുത്ത് അതുമുഴുവന്‍ കൈക്കൂലിപ്പണമാണെന്ന നിഗമനത്തില്‍ പത്രവാര്‍ത്ത കൊടുത്തത് ശരിയായ നടപടി അല്ല.
വില്ലേജ് ഓഫീസില്‍ വില്ലേജ് മാന്വല്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്. അതില്‍ പേഴ്സണല്‍ രജിസ്റ്ററിനെക്കുറിച്ചോ കൈപ്പറ്റ് രസീതിനെക്കുറിച്ചോ ഒന്നും പറയുന്നില്ല. അതുപോലെ മലബാറില്‍ പോക്കുവരവില്ല. അവിടെ പിന്നെ എന്തിനാണ് പോക്കു വരവ് രജിസ്റ്റര്‍? വില്ലേജ് ഓഫീസുകളില്‍ കാഷ് ചെസ്റ്റില്ല. അതുകൊണ്ട് അവരവര്‍ രസീതെഴുതുന്ന തുക ഒടുക്കത്തീയതിവരെ കയ്യില്‍ സൂക്ഷിക്കുകയാണ് പതിവ്. നാളിതുവരെ വില്ലേജ് ഓഫീസുകളില്‍ കാഷ്ചെസ്റ്റ് വെയ്ക്കുന്നതിനൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ചിലപ്പോള്‍ രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമുള്ള വില്ലേജ് ഓഫീസുകളില്‍ ജോലിത്തിരക്കു മൂലം 5000 രൂപ എന്ന പരിധി കഴിഞ്ഞെന്നുവരും. അതും അവിടെ അഴിമതിപ്പട്ടികയില്‍ പെടുത്തിയിരിക്കുന്നു.
ഭൂമി വില്പന ധാരാളം നടക്കുന്നതിനാല്‍ ഭൂമിയുടെ രേഖകള്‍ മുഖ്യമായും കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസുകളില്‍ അഴിമതി വര്‍ദ്ധിക്കുവാന്‍ ഇടയായിട്ടുണ്ട്. അത് തടയുന്നതിന് കുറേക്കൂടി ഫലപ്രദമായ നടപടികള്‍ ആവശ്യമാണ്. ആദ്യം വേണ്ടത് ഭൂരേഖകള്‍ പുതുക്കുകയും 45 വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്ന റീ സര്‍വ്വെ നടപടികള്‍ ത്വരിതപ്പെടുത്തുകയുമാണ്.
വില്ലേജ് ഓഫീസുകള്‍ സമൂലമായി പരിഷ്കരിക്കുകയും അഴിമതിമുക്തമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതിന്റെ നടപടിയായി ഓഫീസിന്റെ ജോലിഭാരം തഘൂകരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി ഉണ്ടാവണം.
-പി.എസ്. രാജീവ്
സംസ്ഥാന പ്രസിഡന്റ്
കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍
(മാതൃഭൂമി ദിനപത്രത്തില്‍ 2011 ജൂലൈ 1-ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ വന്നതാണ് മേല്‍ക്കാണുന്ന കത്ത്. അതിന് മറുപടിയായി കേരള എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ പേരില്‍ തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ എസ്. ചന്ദ്രശേഖരന്‍ നായര്‍ മാതൃഭൂമിക്ക് സമര്‍പ്പിച്ച കത്ത് വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നു.)

വില്ലേജ് ഓഫീസുകളെ അഴിമതിമുക്തമാക്കണം
2011 ജൂലൈ 1 ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയിലെ കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി.എസ്. രാജീവ് എഴുതിയ കത്ത് വായിച്ചു. വില്ലേജ് ഓഫീസുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലെ മുഖപ്രസംഗത്തെ സ്വാഗതം ചെയ്തുകൊണ്ട് തങ്ങള്‍ കുറ്റക്കാരല്ല എന്ന് സ്ഥാപിക്കുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. സംഘടനാ നേതാക്കള്‍ തങ്ങളുടെ സംഘടയിലെ ഉദ്യോഗസ്ഥരെ തെറ്റുകള്‍ തിരുത്തിക്കുന്നതിന് പകരം ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ല. പല വില്ലേജ് ഓഫീസുകളിലും നേരിട്ട് കൈക്കൂലി വാങ്ങാറില്ല. ഏജന്റ്മാര്‍ മുഖേനയാണ് പലരും കൈക്കൂലി കൈപ്പറ്റുന്നത്. കാലതാമസം വരുത്തി ആവശ്യക്കാരെക്കൊണ്ട് കൈക്കൂലി കൊടുപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് പതിവ്. ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് രജിസ്റ്ററും രസീതുബുക്കുമായി നടന്ന് കരം പിരിച്ചിരുന്ന അവസ്ഥയില്‍ നിന്ന് കൈക്കൂലി കൊടുത്ത് കരം അടയ്ക്കേണ്ട ഗതികേടിലാണ് ഭൂഉടമകള്‍. ഇല്ലാത്ത സര്‍ക്കുലറിന്റെ പേരും പറഞ്ഞ് ഒടുക്കിട്ട് കരം അടയ്ക്കാന്‍ അനുവദിക്കാത്തതാണ് പലരുടെയും അനുഭവം. വില്ലേജ് ഓഫീസുകള്‍ റയിഡ് നടന്നപ്പോള്‍ അതിനടുത്തദിവസം കരം അടയ്ക്കാന്‍ അനുവദിക്കുകയും കാലതാമസം വരുത്തിയതിന് പിഴ ചുമത്തുകയും ചെയ്തതായും കാണാം. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വില്ലേജ് ഓഫീസില്‍ കണ്ടെത്തിയതിനെക്കുറിച്ച് സംഘടനാ പ്രസിഡന്റിന് എന്താണ് പറയാനുള്ളത്? ആധാരം രജിസ്റ്റര്‍ ചെയ്തശേഷം പോക്കുവരവിനായി വില്ലേജ് ഓഫീസില്‍ നല്‍കിയാല്‍ പത്തുരൂപ അടച്ച് രസീത് നല്‍കേണ്ടതാണ്. അതുപോലും പലരും ചെയ്യാറില്ല. പോക്കുവരവിന് നല്‍കിയ അപേക്ഷകള്‍ കെട്ടുകണക്കിന് നടപടി എടുക്കാതെ വില്ലേജ് ഓഫീസറുടെ ബാഗില്‍ കൊണ്ടു നടന്നതിന് എന്താണ് വിശദീകരണം? ശ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണം കൈവശം സൂക്ഷിക്കുന്നതിന്റെ ന്യായമെന്താണ്? റീ-സര്‍വ്വെയുമായി ബന്ധപ്പെട്ട് പൈസ നല്‍കിയാല്‍ പട്ടയം നല്‍കുന്ന ഏര്‍പ്പാടും വില്ലേജ് ഓഫീസുകളിലുണ്ട്. അത് ചെയ്യാത്തവരെ അഡിഷണല്‍ തഹസീല്‍ദാര്‍ ഓഫീസിലെ ഒരു വിഭാഗം ജീവനക്കാര്‍ വട്ടം ചുറ്റിക്കാറുണ്ട്. ടി.എയും ഡി.എയും വാങ്ങുന്ന സര്‍വ്വെയര്‍മാര്‍ ഞായറാഴ്ച ദിവസങ്ങളില്‍ വന്ന് വസ്തു അളന്ന് കൈക്കൂലിയും വാങ്ങി പോകുകയാണ് പതിവ്. പേരുമാറ്റം നടത്താത്തതിനാല്‍ മകള്‍ക്ക് അവകാശപ്പെട്ട ഭൂമി പ്രമാണം ചെയ്ത് കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മകളെ തന്റെ വീട്ടില്‍ കൊണ്ടുവന്നാക്കിയിരിക്കുകയാണ് എന്ന് പറഞ്ഞ് നെയ്യാറ്റിന്‍കര അഡിഷണല്‍ തഹസീല്‍ദാരുടെ മുന്നില്‍ കരയുന്ന ഒരു മനുഷ്യനെ ഞങ്ങള്‍ നേരിട്ട് കണ്ടതാണ്. 2009 നവംബറില്‍ സര്‍വ്വെ ഡയറക്ടറില്‍ നിന്ന് സ്പെഷ്യല്‍ സാങ്ഷന്‍ വാങ്ങി നല്‍കിയിട്ടും ഉടമ്പടി പ്രകാരം ലഭിച്ച വസ്തു നാളിതുവരെ അനന്തരാവകാശിയുടെ പേരില്‍ പട്ടാദയക്കാരന്റെ പേരുമാറ്റം നടത്താന്‍ കഴിഞ്ഞില്ല എന്നും വിവാഹം പ്രായം കഴിഞ്ഞ കര്‍ഷകനായ മകന് സ്വയം തൊഴില്‍ ആരംഭിക്കുവാന്‍ പണം ആവശ്യമായി വന്നപ്പോള്‍ അഡ്വാന്‍സ് വാങ്ങി കച്ചവടം ഉറപ്പിച്ച വസ്തു എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും പ്രമാണം ചെയ്തുകൊടുക്കുവാന്‍ സാധിച്ചില്ല എന്നും പരാതികള്‍ ഉണ്ട്. ഇപ്രകാരം എത്രയോ പ്രമാണ രജിസ്ട്രേഷനുകളാണ് തടയപ്പെട്ടത്. അപ്രകാരം രജിസ്ട്രേഷന്‍ ഫീസായി സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം തടയുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും അത്തരം അപേക്ഷകളിന്മേല്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍. ഓരോ ഓഫീസിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിവരങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമവും പാലിക്കാറില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവരില്‍ നിന്നും സംഘടനാ-സമ്മേളന പിരിവുകള്‍ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. ജനജീവിതത്തെ ഏറെ സ്വാധീനിക്കുന്ന റവന്യൂ വകുപ്പിനെ സംശുദ്ധമാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സംഘടനയിലെ അനുയായികള്‍ക്ക് നല്‍കുകയാണ് നേതാക്കന്മാര്‍ ചെയ്യേണ്ടിയിരുന്നത്. രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവയെ ഉള്‍പ്പെടുത്തിയുള്ള നെറ്റ്‌വര്‍ക്കും കമ്പ്യൂട്ടറൈസേഷനും ആണ് മറ്റൊരു പരിഹാരം. എല്ലാറ്റിനും ഉപരിയായി ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിനേതാക്കള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരുമായി നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടു വരണം.
എസ്. ചന്ദ്രശേഖരന്‍ നായര്‍
കേരള എഗന്‍സ്റ്റ് കറപ്ഷന്‍ തിരു. ജില്ലാ കണ്‍വീനര്‍
മൊബൈല്‍ - 9447183033